Wednesday, December 10, 2008

ഈദ് മുബാറക്ക്

നന്മയുടെ പ്രതീകമായ മറ്റൊരു പെരുന്നാള്‍ കൂടി വരവായ്. വാക്കിലും നോക്കിലും പ്രവര്ത്തിതയിലും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും നറുമണം വീശീക്കൊണ്ട് അങ്ങകലെ പള്ളികളില്നിംന്നും തക്ബീര്‍ ദ്വനികള്‍ ഉയരുകയായ്. വലിയപെരുന്നാളിന്റെ അഴക് വിരിയുന്ന ഈ വേളയില്‍, ബോംബുകളാലും ഭീകരപ്രവര്ത്തിരാലും മനുഷ്യമനസ്സുകള്ക്കേ്റ്റ മുറിവുകള്ക്ക് സ്വാന്തനമാകാന്‍ ബലിപെരുന്നാളിന്റെ തക്ബീര്‍ നാദങ്ങള്ക്ക് കഴിയുമാറാകട്ടെ എന്ന പ്രാര്ത്ഥെനയോടെ എല്ലാവര്ക്കും എന്റെ ഹ്രദയം നിറഞ വലിയപെരുന്നാള്‍ ആശംസകള്‍ നേര്ന്നു കൊള്ളുന്നു.

സത്യവും സംസ്ക്കാരവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ, ജനങ്ങള്ക്കുസനേരെയുള്ള അനീതിക്കും അക്രമങ്ങള്‍ക്കുമെതിരെ പൊരുതിജയിക്കാന്‍ ചുറുചുറുക്കുള്ള ചുണക്കുട്ടികളായ യുവാക്കളെയാണ്‌ ആവശ്യം. അതുകൊണ്ട് ഉണരുവിന്‍ യുവാക്കളേ നാളെയുടെ നമുക്കും,നമ്മുടെ മക്കള്ക്കുംക, കുടുംബത്തിനും, സമൂഹത്തിനും വേണ്ടി പൊരുതുവാന്‍ തയ്യാറെടുക്കുവിന്‍, അല്ലെങ്കില്‍ ഈ ഭൂമിയില്‍ നശിക്കാതെ അവശേഷിക്കുന്നത് ദേഷ്യവും, പകയും, അഹങ്കാരവും പോലുള്ള അജീര്ണ്ണം മാത്രമായിരിക്കും.

Thursday, December 4, 2008

അത്ഭുതജീവി


ലോകത്തിലെ സര്‍വചരാചരങളുടേയും അടിവേര് കണ്ടെത്തുവാനും, അത് കടയോടെത്തന്നെ പിഴുതെറിയാനും കഴിവുള്ള ഒരേ ഒരു അത്ഭുതജീവി; ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ വെച്ച് അത് മനുഷ്യന്‍ മാത്രമാണ്‌. അതില്‍ ഒരാളാണ് ഞാനും നിങളുമെല്ലാം. ആയാത്ര ഇന്നിതാ പ്രപഞചത്തിന്റെ ഉത്പത്തിയില്‍ ചെന്നെത്തിനില്‍ക്കുന്നു.

ഭൂമിയില്‍ സ്രഷ്ടിക്കപ്പെട്ട ആദ്യ പുരുഷനും, സ്ത്രീയും; അതില്‍നിന്നുണ്ടായതെന്ന് നാം ഇന്നോളം വിശ്വസിച്ചുപോന്ന ഇന്നത്തെ പുത്തന്‍തലമുറവരെ. മാറ്റങളുടെ മാന്ത്രികശക്തികൊണ്ട് ലോകത്തിന് പഴമയില്‍നിന്നും വളരെ വിഭിന്നമായിത്തന്നെ ഇന്നുകാണുന്ന ഇതുപോലൊരു അനിര്‍വചനീയ ഗ്രഹത്തിലെ ജീവിതശൈലിക്കിത്രയേറെ മാറ്റങള്‍ വന്നുതുടങിയതുതന്നെ മനുഷ്യനെന്ന മന്ത്രവാതിക്ക് ദൈവം കനിഞരുളിയ ചിന്തിക്കാനുള്ള ഒരേ ഒരു കഴിവിന്റെ പരിണിതഫലം കൊണ്ടൊന്നുമാത്രമാണ്. പ്രായത്തിനൊത്ത മാറ്റങള്‍ താനേ മനുഷ്യനില്‍ വന്നുകൊണ്ടിരിക്കും. ആ മാറ്റങള്‍ക്കൊപ്പം മനുഷ്യന്റെ കണ്ടുപിടിത്തങള്‍ക്കും പുരോഗതിപ്രാപിക്കും.

മാറ്റം അത് അനിവാര്യംതന്നെ; മാറ്റം ആഗ്രഹിക്കാത്തവരായിട്ടാരാ ഉള്ളത്..?

പത്തുമാസം ഗര്‍ഭപാത്രത്തിലെ മുഴുവന്‍ സംരക്ഷണങളുമേറ്റുവാങി ഗര്‍ഭപാത്രം മുഴുവനായി അടക്കിവാണ് ഇരുണ്ട ആ ലോകത്തിനി കാത്തുനില്‍ക്കാaന്‍ വയ്യാതെ തന്റെ ഉത്ഭവംതേടി പത്തുമാസവും, അതിനുമുന്‍പുമായി കരഞുകൊണ്ട് ഒരു പിഞ്ചുകുഞിതാ അനുഗ്രഹങളുടെ നിറകുടവുമേന്തി ഈ മണ്ണിലോട്ട് വരവായ്.

അവനെ കാണുവാനും കെട്ടിപ്പിടിച്ചുമ്മവെക്കാനും സ്നേഹിക്കാനും എല്ലാറ്റിനും ഒരുപാട്പേര്‍ കാത്തുനില്‍പുണ്‍ടാവും, വരിവരിയായ്. പിന്നീടങോട്ട് സ്നേഹത്തിന്റെയും, ലാളനയുടെയും, തലോടലുകളുടെയും, താലോലങളുടെയെല്ലാമായ് അമ്മയുടെ മാറിലും, മടിയിലും, തോളിലുമായുള്ള ഒരു നീണ്ട സുഖവാസം.

ആ സുഖജീവിതം അവസാനിപ്പിച്ച് അമ്മയുടെ മാറില്‍നിന്നും മണ്ണിലേക്ക് പിച്ചവെച്ചിറങുമ്പോള്‍ നാം അറിയുന്നില്ലല്ലോ; അത്രയേറെ സ്നേഹവും, സംരക്ഷയും നമുക്കീ ജീവിതത്തില്‍ ഇനി ലഭിക്കില്ലാ എന്ന്..!!!

അങിനെ പിച്ചവെച്ച് കളിക്കൂട്ടുകാരോടൊത്ത് ആടിത്തിമിര്‍ക്കുന്ന കാലത്തിലെ മറ്റൊരു കാല്‍വെപ്പ് പള്ളിക്കൂടത്തിന്റെ മുറ്റത്തോട്ടാണ്. അവിടെ ആടിയും പാടിയും രസിച്ച് മടുക്കുമ്പോഴേക്കും കലാലയജീവിതത്തിന്റെ മുള്‍മുനയിലോട്ടൊരു യാത്രവേണ്ടിവന്നേക്കും.

അവിടത്തെ പടിപ്പും അനുഭവങളുടെ ഭാണ്ഡക്കെട്ടുമേന്തി ഒരുജോലിതേടികണ്ടെത്താനാവും മനുഷ്യന്റെ അടുത്തജീവിതലക്ഷ്യം. പിന്നെ ഒരു ജോലിയാവുന്നു, ജീവിതത്തിനൊരു പങ്കാളിയാവുന്നു, അതിലൊരു കുഞുണ്ടാവുന്നു, അങിനെ എത്രയെത്ര മാറ്റങള്‍. അടുത്ത ലക്ഷ്യം തങളുടെ കുഞിന്റെ ഭാവിജീവിതം എങിനെയെങ്കിലും സുരക്ഷിതമാക്കണമെന്നുള്ളതാണ്, അതിനുവേണ്ടി മനുഷ്യന്‍ കാട്ടികൂട്ടുന്ന പരാക്രമങള്‍ക്ക് കയ്യും കണക്കുമില്ല.

മനുഷ്യന്റെ വയസ്സ് മരിക്കുന്തോറും അവന് ബന്ദുക്കളും, ശത്രുക്കളും കൂടിക്കൊണ്ടിരിക്കും, അവന്റെ ജീവന്‍ നിലക്കുന്നിടത്തോളം അതവനെ പിന്തുടരും. ഈവിതം ജീവിതത്തിലെ ഓരോ കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയില്‍ നമുക്ക് നഷ്ടമാവുന്നത് ഇനിയൊരിക്കലും തിരിച്ചുലഭിക്കാത്ത ജീവിതമുഹൂര്‍ത്തങളെയാണ്.

ഒടുവിലൊരുനാള്‍ നമ്മെതിരികെക്കൊണ്ടുപോകാന്‍ കാലനായ് മരണം നമ്മെ മാടിവിളിക്കാനെത്തുമ്പോള്‍ മനസ്സില്ലാമനസ്സോടെ സമ്മതംമൂളി നമുക്ക് വേണ്ടപ്പെട്ടവരെയെല്ലാം കണ്ണീരാല്‍ നിറച്ച് ഈ ഭൂമിയോടും, ദേഹത്തോടുമായ് വിടപറയുമ്പോള്‍, ചന്ദ്രനിലൊരു വീട് വാങുവാനായ് കയ്യിലുള്ളത് മുഴുവന്‍ വിറ്റുപെറുക്കികൂട്ടുന്ന മനുഷ്യനെന്ന അത്ഭുതജീവിയുടെ അവസാനമില്ലാത്തയാത്രക്ക് തിരിതെളിഞുകാണുമെന്നതില്‍ ശങ്കയുണ്ടോ..???